ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎയായ കുൽദീപ് സിംഗ് സെൻഗാറിനെതിരെ കൂടുതൽ തെളിവ് നൽകാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അതിജീവിത.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന സെൻഗാർ ശിക്ഷയ്ക്കെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതിജീവിതയുടെ ഹർജിയിൽ സിബിഐയുടെയും സെൻഗാറിന്റെയും പ്രതികരണങ്ങൾ ഡൽഹി ഹൈക്കോടതി തേടിയിട്ടുണ്ട്. അതിജീവിതയുടെ പ്രായം തെളിയിക്കുന്നതിനായി സ്കൂൾരേഖകളിലെ ജനനതീയതി അടക്കമുള്ള തെളിവുകളാണ് കോടതിയിൽ നൽകാനൊരുങ്ങുന്നത്.
കഴിഞ്ഞ മാസം 23ന് ഡൽഹി ഹൈക്കോടതി സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ദിവസങ്ങൾക്കുശേഷം സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.